കണ്ണൂർ: ശക്തമായ കടലാക്രമണത്തിൽ കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഞായറാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ തിരയിലും കടലാക്രമണത്തിലുമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്.
ബ്രിഡ്ജിൻ്റെ പല ഭാഗങ്ങളും തീരത്ത് വേർപ്പെട്ട് കിടക്കുകയാണ്. തിങ്കളാഴ്ച്ച അതിരാവിലെ ബീച്ചിൽ നടക്കാനെത്തിയവരാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞ് ബന്ധപ്പെട്ടവരെത്തി എക്സ്കവേറ്റർ ഉപയോഗിച്ച് തകർന്ന ഭാഗങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഞായർ രാത്രിയിൽ ജില്ലയിൽ കടലാക്രമണത്തിന് സാധ്യതണ്ടെന്ന് ജില്ലാ ഭരണകൂടം മൽസ്യ തൊഴിലാളികൾക്കും തീരദേശ വാസികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ബീച്ചിൽ ഇറങ്ങരുതെന്നും കർശന നിർദേശം നൽകിയിരുന്നു.
2023 ജനുവരിയിലാണ് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ സ്ഥാപിച്ചിട്ട്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവഹിച്ചത്. ആദ്യം തെറിമ്മൽ ഭാഗത്ത് സ്ഥാപിച്ച ബ്രിഡ്ജ് കൂടുതൽ സുരക്ഷ കണക്കിലെടുത്ത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കുകയായിരുന്നു.