മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട് മുറ്റത്ത് ഒളിപ്പിച്ചു. ഒന്‍പതു വയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്‌ലാപൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതി സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു
അയല്‍ക്കാരനായ യുവാവ് വീട് നിര്‍മാണത്തിനായി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. 23 ലക്ഷം രൂപായാണ് അയല്‍വായിയായ തയ്യല്‍ക്കാരന്‍ കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്.
പള്ളിയില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് കുട്ടിയുടെ തട്ടിക്കൊണ്ടുപോയതായും മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍കോള്‍ വന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതെ ഫോണ്‍ കട്ട് ചെയ്തു.
ഇബാദിന്റെ തിരോധാനം അറിഞ്ഞതോടെ നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മൊബൈല്‍ കോളിന്റെ അടിസഥാനത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. താമസസ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ ചാക്കില്‍ നിറച്ച നിലയില്‍ കുട്ടിയുടെ മൃതേദേഹം കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *