ഡല്‍ഹി: ഫ്ലൈറ്റ് ഡ്യൂട്ടി സമയ നിയന്ത്രണങ്ങൾ, ഫാറ്റിഗ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 80 ലക്ഷം രൂപ പിഴ ചുമത്തി.
ക്രൂവിന് മതിയായ പ്രതിവാര വിശ്രമ കാലയളവ്, അൾട്രാ ലോംഗ് റേഞ്ച് ഫ്ലൈറ്റുകൾക്ക് മുമ്പും ശേഷവും മതിയായ വിശ്രമം, ലേ ഓവറുകൾ എന്നിവയുൾപ്പെടെ നിരവധി ലംഘനങ്ങൾ ജനുവരിയിലെ ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പൈലറ്റുമാർ ഡ്യൂട്ടി കാലയളവ് കവിഞ്ഞ സംഭവങ്ങളും ഓഡിറ്റിൽ കണ്ടെത്തി. അവ പരിശീലന രേഖകൾ തെറ്റായി അടയാളപ്പെടുത്തി .ഇത്തരം ലംഘനങ്ങൾ വിമാന സുരക്ഷയ്ക്കും യാത്രക്കാരുടെ ക്ഷേമത്തിനും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്നും ഡിജിസിഎ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *