തിരുവനന്തപുരം: പുൽവാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണവുമായി ആന്റോ ആന്റണി എംപി. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്നു പലരും സംശയിച്ചെന്നും ആന്റോ ആന്റണി പറഞ്ഞു.
സേനയെ നയിച്ചിരുന്നവരുടെ സംശയം ദൂരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലികാണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു–കശ്മീർ ഗവർണർ വെളിപ്പെടുത്തി. പുൽവാമ സ്ഫോടനത്തിൽ പാക്കിസ്ഥാന് എന്ത് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.