തൃശ്ശൂർ: പൗരത്വ ഭേദഗതി നടപ്പാക്കുന്നതിലൂടെ രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ. വിഭജനം നടത്തി വോട്ടു പിടിക്കുകയെന്നത് മോദിയുടെ ദുഷ്ടലാക്കാണ്. ഒരുപാട് ആയുധങ്ങൾ പ്രയോഗിച്ചു നോക്കി, ഒന്നും ചെലവായില്ല.
ഇപ്പോൾ അവസാനത്തെ ആയുധം പ്രയോഗിച്ചിരിക്കുകയാണ്. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ ഈ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.