ഡല്‍ഹി: അക്രമം ബാധിച്ച ആറ് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ അസം റൈഫിള്‍സിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സമാധാനം നിലനിറുത്താനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കാനുമായാണ് സര്‍ക്കാര്‍ നീക്കം.
ഇംഫാല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ക്രമസമാധാന ലംഘനം നടന്നിട്ടുണ്ടെന്നും ആള്‍ക്കൂട്ട ആക്രമണ റിപ്പോര്‍ട്ടുകളെക്കുറിച്ചും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ഇംഫാല്‍ വെസ്റ്റ് ജില്ലയുടെ ഉത്തരവില്‍ പറയുന്നു.
സ്ഥിതിഗതികള്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പോലീസിന്റെയും നിയന്ത്രണത്തിനപ്പുറമാണ്, ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 5 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അസം റൈഫിള്‍സിന്റെ സേവനം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ബിഷ്ണുപൂര്‍ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍ 5/6 ഗൂര്‍ഖ റൈഫിള്‍സിനെ നിയമസഭാ സമ്മേളനം കഴിയുന്നതുവരെ നമ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിന്യസിക്കാന്‍ ആവശ്യപ്പെടുന്നതായും അറിയിച്ചു.
നിയമസഭാ സമ്മേളനത്തില്‍ ജില്ലയിലെ സെന്‍സിറ്റീവ് ഏരിയകളില്‍ അര്‍ദ്ധസൈനിക സേന ഇറങ്ങണമെന്ന അഭ്യര്‍ത്ഥനയും തൗബാല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ചുരാചന്ദ്പൂര്‍, കാങ്പോക്പി, തെങ്നൗപാല്‍ എന്നീ മൂന്ന് മലയോര ജില്ലകളില്‍ അസം റൈഫിള്‍സിന് സമാനമായ അഭ്യര്‍ത്ഥന നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *