കൊടുങ്ങല്ലൂര്‍: ഒന്നാം തിയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി മദ്യം സൂക്ഷിച്ചുവച്ച് അമിത വിലയ്ക്ക് അനധികൃത മദ്യ വില്‍പന നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ വളര്‍ത്തുനായയെ  അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടത്.
കൊടുങ്ങല്ലൂര്‍ നാരായണാമംഗലം പാറയ്ക്കല്‍ വീട്ടില്‍ നിധിനാ(38)ണ് രക്ഷപ്പെട്ടത്. ഇയാളുടെ വീട്ടില്‍ നിന്നും വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും മദ്യവില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും പിടികൂടി.
എക്സൈസ് കൊടുങ്ങല്ലൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ എം. ഷാംനാഥിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. നിധിനെതിരേ നിരന്തരം മദ്യവില്‍പന പരാതി ലഭിച്ചിരുന്നതായും ഇയാളെ മുമ്പ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു.
എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എ.വി. മോയിഷ്, പി.വി. ബെന്നി, പി.ആര്‍. സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. മന്മഥന്‍, അനീഷ് ഇ. പോള്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. രാജേഷ്, എ.എസ്. രിഹാസ്, കെ.എം. സിജാദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.ജി. സുമി എന്നിവരുമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *