എറണാകുളം: ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി മത്സരിക്കും. ഞായറാഴ്ച്ച കിഴക്കമ്പലത്തുനടന്ന മഹാസംഗമത്തിലാണ് പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാർത്ഥികൾ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളരഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിയ്ക്കുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു. 
ഇതുവരെ നമ്മൾ തിരഞ്ഞെടുത്തുവിട്ട എം.പി.മാർ ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ഉത്ഘാടന പരിപാടികൾ നടത്തുന്നതിനുമപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികളെ ജയിപ്പിച്ചാൽ ഒരു എം.പി. എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എം.പി.ക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി.
ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികൾ വിജയിച്ചാൽ കൊച്ചിനഗരത്തെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തുനിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും ട്വന്റി20 പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു.
 
സ്ഥാനാർത്ഥികൾ:
 
ചാലക്കുടി – അഡ്വ. ചാർലി പോൾ

സ്വദേശം: മലയാറ്റൂർ-നീലീശ്വരം, അങ്കമാലി 
വയസ്സ്: 60 
വിദ്യാഭ്യാസം: എം.എ.,എൽ.എൽ.ബി.
തൊഴിൽ: അഭിഭാഷകൻ, വാഗ്മി, ട്രെയ്നർ
– കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984)
– മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് (2021-)
– എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി (2004, 2006)
35 വർഷത്തിനുള്ളിൽ 10-ലക്ഷത്തോളം ആളുകളെ വിവിധമേഖലകളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. 
പത്തിലേറെ പുസ്തകങ്ങൾ രചിച്ചു.  
 
എറണാകുളം – അഡ്വ. ആന്റണി ജൂഡി

സ്വദേശം: തേവര, എറണാകുളം
വയസ്സ്: 28 
വിദ്യാഭ്യാസം: എൽ.എൽ.ബി., എൽ.എൽ.എം. 
തൊഴിൽ: അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ
– ഐസിവൈഎം ദേശീയ പ്രസിഡണ്ട് (2022 – 24) 
– ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി (2020 – 22)
2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തു.
2023-ൽ പോർട്ടുഗലിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *