കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയതിനുപിന്നിൽ മാറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മൃഗീയമായ കൊലപാതകമാണ് നടന്നത്. കർശനമായ നടപടി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണം. പ്രതി പാർട്ടി അംഗമായിരുന്നെങ്കിലും ഉൾക്കൊള്ളാൻ കഴിയാത്തതിനെ തുടർന്ന് പുറത്താക്കിയിരുന്നതായും ഗോവിന്ദൻ പറഞ്ഞു.
പി.വി സത്യനാഥന്‍റെ കൊലപാതകത്തിൽ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് സത്യനാഥനുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സത്യനാഥന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ അനുശോചിച്ച് കൊയിലാണ്ടിയില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed