ദുബായ്: ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 20 ലക്ഷം സന്ദർശകരുമായി റെക്കോർഡിലേക്ക്. മ്യൂസിയം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോളാണ് ഈ നേട്ടം.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ലോകമെമ്പാടുമുള്ള 172-ലധികം രാജ്യങ്ങളിൽ നിന്നാണ് 20 ലക്ഷത്തിലധികം സന്ദർശകർ എത്തിയത്. ഇതിൽ 40 രാഷ്ട്രനേതാക്കളും ഉൾപ്പെടും. , മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 280-ലധികം പ്രമുഖ ഇവൻ്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
30,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള, ഏഴു നിലകളിലായി തൂണുകളില്ലാത്ത ഘടനയിൽ നിർമിച്ചിരിക്കുന്ന ഈ മ്യൂസിയം 77 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 17,000 ചതുരശ്രമീറ്ററിലധികംനീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിലാണ് മ്യൂസിയം പണിതീർത്തിരിക്കുന്നത്.
എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകല്പനചെയ്ത 14,000 മീറ്റർ അറബിക് കാലിഗ്രാഫിയാലും മ്യൂസിയം സമ്പന്നമാണ്.