ഇന്ത്യയില്‍ വികസിപ്പിച്ച അര്‍ബുദ ചികിത്സാ രീതിയിലൂടെ ഒമ്പതു വയസുകാരി രോഗമുക്തയായതായി റിപ്പോര്‍ട്ട്. നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാഗീരവ് എന്ന ഒമ്പതുവയസ്സുകാരിയാണ് കാന്‍സര്‍ മുക്തയായത്.
സിഎആര്‍ ടി സെല്‍ തെറാപ്പിയിലൂടെയാണ് പെണ്‍കുട്ടി രോഗമുക്തയായതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ടാറ്റമെമ്മോറിയൽ സെന്ററിലാണ് ഈശ്വരിയുടെ ചികിത്സ നടന്നത്.
ഡൽഹി സ്വദേശിയായ ഉദരരോഗ വിദഗ്ധൻ ഡോ. (കേണൽ) വി.കെ ഗുപ്തയാണ് ഈ ചികിത്സയിലൂടെ ക്യാൻസർ മുക്തനായ ആദ്യ രോഗി. വിദേശത്ത് നാല് കോടിയോളം രൂപ ചെലവ് വരുന്ന ഈ ചികിത്സ 42 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന് ഇന്ത്യയിൽ ലഭ്യമായത്.