ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. നരേന്ദ്ര മോദി ഒബിസി വിഭാഗത്തില്‍ ജനിച്ച ആളല്ലെന്നും ജനറല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒബിസി ആണെന്ന് സ്വയം വിശേഷിപ്പിച്ച് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒഡിഷയിലെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഗുജറാത്തിലെ തേലി സമുദായത്തിലാണ് മോദി ജനിച്ചത്. അതു പൊതുവിഭാഗത്തില്‍ പെട്ട സമുദായമായിരുന്നു. എന്നാല്‍ 2000ല്‍ ബി.ജെ.പി ആ സമുദായത്തെ ഒബിസി പട്ടികയില്‍ പെടുത്തി. ജന്‍മം കൊണ്ട് പ്രധാനമന്ത്രി ഒബിസിക്കാരനല്ല. മോദി ഒരു ഒബിസിക്കാരെയും കെട്ടിപ്പിടിക്കുകയില്ല. ഒരു കര്‍ഷകന്റെയും ഒരു തൊഴിലാളിയുടെയും കൈ പിടിക്കുന്നില്ല. മോദി അദാനിക്ക് മാത്രമേ ഹസ്തദാനം നല്‍കൂവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജാതി സെന്‍സസ് നടത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും തനിക്കും കോണ്‍ഗ്രസിനും മാത്രമേ കഴിയൂ. അക്കാര്യം എഴുതിവെച്ചോളൂവെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *