കോഴിക്കോട്: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിര്‍മ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിര്‍മ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാ?ഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റയില്‍ നടന്ന പരിപാടിയിലാണ് സാദിഖലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ രാമക്ഷേത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാ?ഗമാകേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിഷേധങ്ങളില്‍ ലീ?ഗും മുസ്ലിങ്ങളും ഭാ?ഗമാകേണ്ടതില്ലെന്നാണോ ലീ?ഗിന്റെ നിലപാട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീ?ഗിനെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഭാ?ഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *