ഡല്‍ഹി: എല്ലാവർക്കും സ്ഥിരം വീടുകൾ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 1.47 കോടി യുവാക്കൾക്ക് സ്‌കിൽ ഇന്ത്യയിൽ പരിശീലനം നൽകി. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന വിപുലീകരിക്കും. കഴിഞ്ഞ 4 വർഷമായി സാമ്പത്തിക വളർച്ച ത്വരിതഗതിയിലായി.
യുവശക്തി സാങ്കേതിക പദ്ധതി തയ്യാറാക്കും. മൂന്ന് റെയിൽ ഇടനാഴികൾ ആരംഭിക്കും. പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി ഗതി ശക്തി യോജനയ്ക്ക് കീഴിലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
ചരക്ക് ഗതാഗത പദ്ധതിയും വികസിപ്പിക്കും. 40,000 സാധാരണ റെയിൽവേ കോച്ചുകൾ വന്ദേ ഭാരത് ആക്കി മാറ്റും. വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചു. ആയിരം വിമാനങ്ങൾക്ക് ഓർഡർ നൽകി ഏവിയേഷൻ കമ്പനികൾ മുന്നോട്ട് പോവുകയാണ്.
ജൈവ ഇന്ധനത്തിനായി പ്രത്യേക പദ്ധതി കൊണ്ടുവന്നിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൊതുഗതാഗതത്തിന് ഇ-വാഹനങ്ങൾ ലഭ്യമാക്കും. റെയിൽവേ-കടൽ പാത ബന്ധിപ്പിക്കുന്നതിനും ഊന്നൽ നൽകും. ടൂറിസം കേന്ദ്രങ്ങളുടെ വികസനം ത്വരിതപ്പെടുത്തും. സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നുണ്ട്. ടയർ 2, ടയർ 3 നഗരങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കും.
ലക്ഷദ്വീപിൽ പുതിയ പദ്ധതികൾ ആരംഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയിലെ 70 ശതമാനം വീടുകളും സ്ത്രീകൾക്കായി നിർമ്മിച്ചതാണ്. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും.
75,000 കോടി രൂപയുടെ വായ്പ പലിശരഹിതമായി നൽകി. എഫ്ഡിഐയും 2014ൽ നിന്ന് 2023ലേക്ക് വർധിച്ചിട്ടുണ്ട്. മെച്ചപ്പെടുത്തലുകൾക്കായി 75,000 കോടി രൂപ വകയിരുത്തി. സമ്പൂർണ ബജറ്റ് ജൂലൈയിൽ വരും. വികസിത ഇന്ത്യയുടെ റോഡ് മാപ്പ് ഇതിൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 11 ശതമാനം അധികം ചെലവഴിക്കും. ജനസംഖ്യാ വർദ്ധനവ് സംബന്ധിച്ച് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രശ്നങ്ങള്‍ പരിശോധിച്ച് പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.
ധനക്കമ്മി 5.1 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ചെലവ് 44.90 കോടിയും വരുമാനം 30 ലക്ഷം കോടിയുമാണ്. ആദായനികുതി പിരിവ് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചു. നികുതി നിരക്ക് കുറച്ചു. 7 ലക്ഷം രൂപ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. 2025-2026 ഓടെ കമ്മി ഇനിയും കുറയും.