തിരുവനന്തപുരം: മായ 33 വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മത്തൊട്ടിലിലെ അമ്മമാരെ കാണാന്‍ എത്തി. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ ശിശുക്ഷേമ സമിതിയിലെത്തിയ മായ അമ്മമാര്‍ക്ക് സ്വന്തം മകളായിരുന്നു. ഒരു അമ്മയുടെ സ്‌നേഹം മൂന്ന് വയസുവരെ മായ അനുഭവിച്ചതും ഇവിടെ വെച്ചായിരുന്നു.
സ്വീഡിഷ് ദമ്പതികള്‍ 1991 ൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കരോലിന മാലിന്‍ ആസ്‌ബെര്‍ഗും കുടുംബവുമാണ് വീണ്ടും അമ്മത്തൊട്ടിലിലെത്തിയത്.ആ സ്വീഡിഷ് ദമ്പതികള്‍ മായക്ക് കരോലിന മാലിന്‍ ആസ്ബര്‍ഗ് എന്ന് പേരിട്ടു.
33 വര്‍ഷങ്ങള്‍ക്കുശേഷം മായ എത്തിയിരിക്കുന്നത് താന്‍ ജനിച്ച നാടും തന്റെ പോറ്റമ്മമാരെയും കാണാനാണ്. ഭര്‍ത്താവ് പാട്രിക്കിന്റെ കൂടെയുണ്ടായിരുന്നു കരോലിന എത്തിയത്. സ്വീഡിഷ് പബ്ലിക് എംപ്ലോയ്‌മെന്റ് സര്‍വീസില്‍ സ്‌പെഷ്യല്‍ കേസ് ഹോള്‍ഡര്‍ ആയി ജോലി ചെയ്യുന്ന കരോലിന നാടും നഗരവും കണ്ട ശേഷം മാത്രമേ മടങ്ങുന്നുള്ളൂ. സഹോദരി സോഫിയെയും ഇന്ത്യയില്‍ നിന്നാണ് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തത്.