ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ശ്രീനാരായണ ഗുരുമന്ദിരം സംഘടിപ്പിച്ച പ്രാർത്ഥന സംഗീത പരിപാടിയിൽ പ്രശസ്ത സംഗീതജ്‌നും കേരളത്തിലെ വിദ്യാഭ്യാസപ്രവർത്തകനുമായ ഡോ: മണക്കാല ഗോപാലകൃഷ്ണൻ ഗുരുദേവന്റെ ഗഹനവും സന്ദേശാത്മകവും ജനകീയവുമായ ഒരുപിടി കാവ്യങ്ങൾക്കു സ്വന്തമായി സംഗീതം നൽകി വൈവിധ്യമാർന്ന സ്വരമാധുരിയോടെ ആലാപനം നടത്തി സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
മതമല്ല മനുഷ്യനാണ് മാറേണ്ടത് മനുഷ്യത്വമാണ് ഏറ്റവും മഹനീയമായ മതം തുടങ്ങിയ സന്ദേശങ്ങളുമായി കേരളത്തിന്റെ നവോഥാനത്തിൽ നെടുനായകത്വം വഹിച്ച നാരായണ ഗുരുദേവന്റെ വിനായക അഷ്ടകത്തിലെ നവദേവ വൃന്ദം ലസദ്വേദ കന്ദം, എന്ന ലളിതമായ ണേശ സ്തുതിയിൽ തുടങ്ങി ശാരദ കർണ്ണാമൃതത്തിലെ ദേവീ വർണ്ണനകളും, കോലതീരേശ്സ്തവ വരികളും ഹംസധ്വനി, ആനന്ദഭൈരവി, നാട്ടുകുറിഞ്ചി, രഹര പ്രിയ എന്നീ രാഗങ്ങളിൽ സംഗീതാമൃതമായി പെയ്തിറങ്ങുകയായിരുന്നു.
പ്രവാസി മലയാളികളിൽ ശാസ്ത്രീയ സംഗീതഅകമ്പടിയോടെ ഗുരുവചനങ്ങൾ എത്തിച്ച പൂർവ്വ സദസ്സിനെ പ്രവണിന്റെ വയലിനും ശബരി സുരേന്ദ്രന്റെ മൃദങ്കവും മികവുറ്റതാക്കി. മഹാകവി ഉള്ളൂരിന്റെയും ജോയ് ഴയിലിന്റെയും കവിതകൾക്ക് സംഗീതാവിഷ്കാരം ൽകി കേരളത്തിലെ നിറഞ്ഞ വേദികളിൽ വതരിപ്പിച്ചു അഭിനന്ദനം ഏറ്റുവാങ്ങിയ ഡോ: ഗോപാലകൃഷ്ണന്റെ ഗുരുദേവ കൃതികളുടെ തെരഞ്ഞെടുക്കൽ ഗുരുദര്ശനങ്ങളുടെ സാർവലൗകിക പ്രസക്തി ഊട്ടിഉറപ്പിക്കുവാൻ കൂടുതൽ പ്രയോജനപ്പെടുമെന്ന് സദസ്സിലുണ്ടായിരുന്ന സഹൃദയർ പ്രത്യാശ ങ്കുവച്ചു. ശ്രീനാരായണ ഗുരുമന്ദിരം ഭാരവാഹികൾ ഗീതജ്ഞനെ ഉപഹാരം നൽകി ആദരിച്ചു. പ്രതിവാര സംഗമത്തിന്റെ ഭാഗമായി നടത്തിയ വിശേഷ സംഗീത പരിപാടിയിലെത്തിയ തിഥിയെയും സദസ്യരെയും മന്ദിരം സെക്രട്ടറി ന ചെല്ലപ്പൻ സ്വാഗതം ചെയ്യുകയും ജോയിന്റ് സെക്രട്ടറി ഷൈജി അശോകൻ നന്ദി അറിയിക്കുകയും ചെയ്തു. കാര്യപരിപാടികൾക്ക് ധു ചെറിക്കലും മറ്റു ഭാരവാഹികളും ചേർന്ന് തൃത്വം നൽകി.