സൂപ്പർ താരത്തിന്റെ തലക്കനങ്ങൾ ഒന്നുമില്ലാത്ത നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സ്നേഹ സ്പർശനങ്ങൾ അറിഞ്ഞവർ ധാരാളമാണ്. ജനങ്ങളുടെ പ്രശ്നങ്ങളെ തൊട്ടറിഞ്ഞ് സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ഗോപിയെപ്പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്തു കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു, എന്തെങ്കിലും ആവശ്യമുണ്ടോ എന്ന്. സഹായ മനസ്ക്തയുള്ളയാളാണ്.’
‘രാഷ്‌ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തിര‍ഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെ എന്നാണ് എന്റെ ആഗ്രഹം’
രോഗവും സാമ്പത്തിക പ്രശ്നങ്ങളുമായി വാടക വീട്ടിൽ കിടന്ന സമയത്ത് സുരേഷ് ഗോപി ഒരുപാട് സഹായിച്ചു, കിഡ്‌നി മാറ്റൽ ശസ്ത്രക്രിയക്ക് എല്ലാ സഹായങ്ങളും ചെയ്ത തന്നത് അദ്ദേഹമാണ്, സുരേഷ് ഗോപി സഹോദരതുല്യനാണ്, ഒരുപാട് സദർഭങ്ങളിൽ സഹായിച്ചിട്ടുണ്ട്. ആ കടപ്പാട് ഒന്നും മറക്കാൻ കഴിയില്ല, അതിനു ശേഷമാണ് ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നത് എന്നും അദ്ദേഹം പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *