ഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്ക നിര്‍മാണത്തില്‍ ഒരു വിധത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് അദാനി ഗ്രൂപ്പ്. നിര്‍മാണത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ കമ്പനിക്കു പങ്കാളിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
തുരങ്ക നിര്‍മാണം നടത്തുന്ന കമ്പനിയില്‍ അദാനി ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമില്ല. ഗ്രൂപ്പിലെ ഉപ കമ്പനികള്‍ക്കും ഇതുമായി ബന്ധമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
തുരങ്ക നിര്‍മാണം നടത്തുന്ന കമ്പനിക്ക് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന മട്ടില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം. 
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ രക്ഷയ്ക്കായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടസമയത്ത് ഇത്തരത്തില്‍ ഹീനമായ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നതായി അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *