ലക്നോ: ഉത്തർപ്രദേശിൽ ബസ് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച് എൻജിനിയറിംഗ് വിദ്യാർഥി. പ്രയാഗ്രാജിലാണ് സംഭവം. പിടികൂടാനെത്തിയ പോലീസിനു നേരെ ഇയാൾ വെടിയുതിർക്കുകയും ചെയ്തു.
ബസ് ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിന് ഉള്‍പ്പെടെ വെട്ടേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതിയായ ഇരുപതുകാരനെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
20കാരനായ ലാറെബ് ഹാഷ്മിയാണ് ബസ് കണ്ടക്ടറെ ആക്രമിച്ചത്. തര്‍ക്കത്തിന് പിന്നാലെ ബാഗില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.