ഹമാസ് തടവിലാക്കിയിരിക്കുന്ന എല്ലാവരുടെയും മോചനം ലക്ഷ്യമിട്ട് അവരുടെ ബന്ധുക്കളുൾപ്പെടെയു ള്ളവർ ഇന്നലെ മുതൽ ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും യെരുശലേമിലെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.
ഈ മാർച്ച് 5 ദിവസം തുടരുമെന്നും അതിനുശേഷമുള്ള സമര രീതിയെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും 240 പേരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ നെതന്യാഹുവും ഇസ്രായേലി ക്യാബിനറ്റും ഉത്തരവാദികളാണെന്നും സംഘാടകർ ആരോപിച്ചു.
ടെൽ അവീവിൽ നിന്നും 65 കിലോമീറ്റർ ദൂരെ യെരുശലേമിലെ നെതന്യാഹുവിന്റെ ഓഫീസ് വരെയുള്ള മാർച്ചിൽ “Bring them home now !” എന്ന ബാനറുമായാണ് ആളുകൾ മാർച്ചുനടത്തുന്നത്.