ഇംഫാല്‍: മണിപ്പൂരിലെ നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ഖാഷിം വഷും അറിയിച്ചു. ഉഖ്രുള്‍, ചന്ദേല്‍, തമെങ്ലോങ്, സേനാപതി എന്നീ നാല് ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കുകയെന്നും മന്ത്രി ഖാഷിം വഷും പറഞ്ഞു. ഉഖ്രുളില്‍ നടന്ന ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖാഷിം ഇക്കാര്യം പറഞ്ഞത്. 
നാല് ജില്ലകളുടെ ആസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മൊബൈല്‍ ടവറുകള്‍ തുറക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നാല് ജില്ലകളും നാഗ ഭൂരിപക്ഷ പ്രദേശങ്ങളാണ്. മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപം ബാധിക്കാത്ത ജില്ലയാണ് ഇതെന്നും വൃത്തങ്ങള്‍ പറഞ്ഞു. 
കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്ത് നടക്കുന്ന വംശീയ കലാപം ബാധിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് മണിപ്പൂര്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ എട്ട് വരെ നീട്ടിയതിന് പിന്നാലെയായിരുന്നു കോടതിയുടെ നിര്‍ദേശം. 
ചീഫ് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് ഗോല്‍മി ഗൈഫുല്‍ഷില്ലു കബുയി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളുടെയും പകര്‍പ്പുകള്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അടുത്ത വാദം നവംബര്‍ ഒമ്പതിന് കോടതി പരി?ഗണിക്കും. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *