മുംബൈ: അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോയെന്ന് കേസെടുക്കാനാകില്ല. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം അച്ഛനുമുണ്ടെന്ന് ബോംബെ ഹൈക്കോടതി. മൂന്നു വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്.എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിതാവിനെതിരെയുള്ള കേസ് റദ്ദാക്കിയത്. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്. 1956-ലെ ഹിന്ദു ന്യൂനപക്ഷ ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം അനുസരിച്ച് ഇത് കുറ്റകൃത്യമല്ല. ഇത്തരം കേസുകളില്‍ വാദം തുടരുന്നത് കോടതിയുടെ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ്. 
ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടിലെ സെക്ഷന്‍ 4(2) പ്രകാരമുള്ള ‘ഗാര്‍ഡിയന്‍’ എന്ന പദപ്രയോഗം പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെയോ അവന്റെ വസ്തുവകകളുടെയോ സംരക്ഷണം വഹിക്കുന്ന ഏതൊരു വ്യക്തിയെയും ഉള്‍ക്കൊള്ളുന്നു. ഇതു പ്രകാരം ജൈവീക ബന്ധമുള്ള അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവാണ്. അതുകൊണ്ടുതന്നെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അപേക്ഷകനെതിരെ  കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *