ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി (എഎപി). മനീഷ് സിസോദിയയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.  
സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡല്‍ഹി മന്ത്രി അതിഷി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സുപ്രീം കോടതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ നിയമ സാധ്യതകള്‍ പാര്‍ട്ടി ഇപ്പോള്‍ ആരായുകയാണെന്നും അതിഷി പറഞ്ഞു. 
ഡല്‍ഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.  ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ തള്ളിയത്. കേസില്‍ 338 കോടി രൂപയുടെ പണമിടപാട് താല്‍ക്കാലികമായി നടത്തിയതായി കോടതി നിരീക്ഷിച്ചു. 
അതേസമയം കേസിന്റെ വിചാരണ ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യൂഷന് ഉറപ്പ് നല്‍കിയതായി കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളില്‍, വിചാരണ മന്ദഗതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍, സിസോദിയയ്ക്ക് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *