ചെന്നൈ: തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ആക്രമണത്തിൽ ചെന്നൈ പോലീസിൽ പരാതി നൽകി ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറി. ഡിഎംകെ നേതാക്കൾ ഗവർണറെ മാസങ്ങളായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പരാതിയുള്ളത്.
എഫ്ഐആർ പോലും ഇടാകെ കാര്യങ്ങൾ നിസാരവത്ക്കരിച്ചു. അതിന്‍റെ ഫലമാണ് ഇന്നത്തെ ആക്രമണം. ഗവർണർക്ക് ഉത്തരവാദിത്വം നിർവഹിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ യഥാർഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.
അതേസമയം, തമിഴ്നാട് രാജ്ഭവനിലേക്ക് കറുക്ക വിനോദ് എന്നയാളാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *