സ്ത്രീകളില്‍ വലിയൊരു വിഭാഗവും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലാണുള്ളത്. ഒരിക്കലും മാതാപിതാക്കളാകരുതെന്ന് സന്തോഷത്തോടെ തീരുമാനിക്കുന്ന നിരവധി ദമ്പതിമാര്‍ സമൂഹത്തിലുണ്ട്. ഈ വഴി തെരഞ്ഞെടുക്കാനുള്ള കാരണവും ഓരോ ദമ്പതിമാരിലും വ്യത്യസ്ഥമായിരിക്കും. ഈ തീരുമാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും സ്ത്രീകളാണ്.
കുട്ടികള്‍ക്കായി ചെലവഴിക്കുന്ന സമയം തങ്ങളുടെ കരിയര്‍ ത്യജിക്കേണ്ടി വരുമെന്നും തങ്ങളുടെ കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലും കുട്ടികള്‍ തടസുമാകുമെന്ന് ഒരു വിഭാഗം ചിന്തിക്കുന്നു. തിരക്കേറിയ ജീവിതശൈലിയില്‍ കരിയറില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും കുട്ടികള്‍ക്ക് ആവശ്യമായ സമയം നല്‍കാനും കഴിയാതെ വരും. അവര്‍ക്ക് ശ്രദ്ധയും പരിഗണനയും നല്‍കുന്നതില്‍ പാളിച്ചകളുണ്ടാകും. അങ്ങനൊരു കുറ്റബോധമുണ്ടാകുന്നതിനേക്കാള്‍ കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണ് മികച്ചതെന്നും ചില ദമ്പതിമാര്‍ അഭിപ്രായപ്പെടുന്നു.
”ആര്‍ത്തവ വേദന മാറ്റാന്‍ കുഞ്ഞിനെ ജനിപ്പിക്കാന്‍ ഒരു കുഞ്ഞിനെ ജനിപ്പിക്കൂ” എന്നു പറയുന്നത് മുതല്‍ ഗര്‍ഭം ധരിക്കാതിരിക്കാതിരിക്കാനുള്ള തീരുമാനം യൗവനത്തിലെ ഏതെങ്കിലും തരത്തിലുള്ള വൈരാകികമായ മുരടിപ്പില്‍ നിന്നാകണമെന്നു വരെയുള്ള ചര്‍ച്ചകളുണ്ട്.
ചെറുപ്പം മുതലേ, തനിക്ക് കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഡയാന വോലെക്ക്. ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റാകാനുള്ള സ്വപ്നം ത്യജിച്ച് രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ അവളുടെ അമ്മ കഷ്ടപ്പെടുന്നത് കണ്ടതില്‍ നിന്നുമാകാം ആ തീരുമാനം. ”ഞാന്‍ എപ്പോഴും അടുത്ത കാര്യത്തിനായി കാത്തിരിക്കുകയാണ്… ഒരിക്കലും ഒരു രക്ഷിതാക്കളില്‍ ഒരാളാകാന്‍ ആഗ്രഹിക്കുന്നില്ല…” വോലെക് പറയുന്നു. കഴിഞ്ഞ നവംബറില്‍ വിവാഹിതരായപ്പോള്‍ തന്നെ തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്ന് ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. 37 വയസിലെത്തിയപ്പോഴും വോലെകിന്റെ മനസ് മാറിയില്ല.
കുട്ടികളില്ലാത്തതിനാല്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാനും സംഗീത കച്ചേരികളില്‍ പങ്കെടുക്കാനും യാത്ര ചെയ്യാനുമൊക്കെ അവരുടെ സുഹൃത്തുക്കള്‍ക്ക് പോലുമില്ലാത്ത ഒരു സ്വാതന്ത്ര്യമാണ് ദമ്പതികള്‍ക്കുള്ളത്. അവര്‍ക്ക് അവരുടെ ജീവിതത്തില്‍ ധരാളം സമയം കണ്ടെത്താനും കഴിയുന്നുണ്ട്. തങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്വം എന്നൊരു ആശങ്കയും അവരെ അലട്ടുന്നതേയില്ലെന്നുമാണ് ദമ്പതികള്‍ ചൂണ്ടിക്കാണിക്കുന്നത്.
2007 മുതല്‍, രാജ്യത്തിന്റെ ജനന നിരക്ക് ഓരോ വര്‍ഷവും ശരാശരി രണ്ടു ശതമാനമാണ് കുറയുന്നത്. പാന്‍ഡെമിക് ബേബി ബൂമിനെക്കുറിച്ച് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കില്‍ പോലും കോവിഡ് വൈറസ് പ്രതിസന്ധി തകര്‍ച്ചയെ കൂടുതല്‍ ത്വരിതപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജനന നിരക്കില്‍ 4% കുറവാണുണ്ടായത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് 1973ന് ശേഷമുള്ള ജനനങ്ങളുടെ എണ്ണത്തിലുണ്ടായ ഏറ്റവും വലിയ വാര്‍ഷിക ഇടിവാണിത്. സാമ്പത്തിക അരക്ഷിതാവസ്ഥ, രാഷ്ട്രീയ അനിശ്ചിതത്വം, മാറിക്കൊണ്ടിരിക്കുന്ന ലിംഗ മാനദണ്ഡങ്ങള്‍, ശിശുസംരക്ഷണത്തിന്റെ മറ്റ് ബാധ്യതകള്‍ തുടങ്ങിയ ഘടകങ്ങളൊക്കെയാണ് ജനസംഖ്യാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ചില സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല. ഷിക്കാഗോയിലെ പ്രൊജക്റ്റ് മാനേജരായ സിസിലിയ സാന്‍ഡേഴ്സ് എന്ന 32-കാരി തനിക്ക് കുട്ടികള്‍ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അത് വളരെ വലിയ ഉത്തരവാദിത്തമായും ഗര്‍ഭധാരണമെന്നത് അവളില്‍ ഭയവുമുളവാക്കിയിരുന്നു. എന്നിരുന്നാലും, കുട്ടികളില്ലാത്തത് മറ്റുള്ളവരെ നിരാശപ്പെടുത്തുമെന്ന മട്ടില്‍ വ്യത്യസ്തമായി തോന്നാന്‍ തനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെട്ടതായി അവള്‍ പറയുന്നു. ഒരു വര്‍ഷത്തോളം, മനസ് മാറ്റാന്‍ സ്വയം നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. മാതാപിതാക്കളോടും സുഹൃത്തുക്കളോട് അവരുടെ അനുഭവങ്ങളെക്കുറിച്ചും അവര്‍ കുട്ടികളെ വളര്‍ത്താന്‍ എങ്ങനെ സമയം കണ്ടെത്തി എന്നതിനെക്കുറിച്ചും സംസാരിച്ചു.
അവളുടെ സുഹൃത്തുക്കള്‍ക്ക് പലപ്പോഴും അവരുടെ കുട്ടികള്‍ക്ക് പിന്നാലെയുള്ള പാച്ചിലില്‍ തള്‍ക്കുവേണ്ടി കണ്ടെത്താന്‍ സമയമില്ലായിരുന്നു. അവളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിച്ചുകൊണ്ട് കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള ചിന്ത അസാധ്യമാണെന്ന് അവള്‍ മനസിലാക്കി. ചിലരെ സംബന്ധിച്ചിടത്തോളം അമേരിക്കയില്‍ അമ്മമാരോട് എങ്ങനെ പെരുമാറുന്നു എന്നത് കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ അവരെയെത്തിക്കുന്നു. യു.എസിലെ കുടുംബ സൗഹൃദ നയങ്ങളുടെ അഭാവമാണ് സമീപ വര്‍ഷങ്ങളില്‍ ജനനനിരക്ക് കുറയുന്നതിന് പിന്നിലെ കാരണമെന്ന് മെയിന്‍ യൂണിവേഴ്സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞയും ‘ചൈല്‍ഡ്ഫ്രീ ബൈ ചോയ്സ്: ദി മൂവ്മെന്റ് റീഫൈനിംഗ് ഫാമിലി ആന്‍ഡ് ക്രിയേറ്റിംഗ് എ ന്യൂ ഏജ് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ആമി ബ്ലാക്ക്സ്റ്റോണ്‍ പറയുന്നു,
ഒക്ലഹോമയിലെ തുള്‍സയിലുള്ള 24കാരിയായ യാന ഗ്രാന്റും കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചവരിലൊരാളാണ്. ”നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍, നിങ്ങള്‍ ആദ്യം ഒരു അമ്മയും പിന്നീട് ഒരു സ്ത്രീയും ആകണം” എന്ന് അവള്‍ പറയുന്നു. ഒരു കറുത്ത സ്ത്രീ എന്ന നിലയില്‍ ഗ്രാന്റിന് ഗര്‍ഭാധാരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട മറ്റ് കാര്യങ്ങളുണ്ട്. മറ്റേതൊരു വംശത്തില്‍പ്പെട്ട സ്ത്രീകളേക്കാളും കറുത്ത സ്ത്രീകള്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്. ഗ്രാന്റിനെ സംബന്ധിച്ചിടത്തോളം ആ ആശങ്കകള്‍ യാഥാര്‍ത്ഥ്യത്തില്‍ വേരൂന്നിയതാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, അവളുടെ ഹൃദയമിടിപ്പും തൊണ്ട വീക്കവും അനുഭവപ്പെട്ടപ്പോള്‍ അവള്‍ ഒരു മെഡിക്കല്‍ പ്രഫഷണലിനെ കാണാന്‍ പോയി. ജലാംശം നിലനിര്‍ത്താനും തൈറോയ്ഡ് പരിശോധിക്കാതെയും ഡോക്ടര്‍ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഏകദേശം ഒരു വര്‍ഷത്തിനുശേഷം അതേ ലക്ഷണങ്ങളുമായി ഗ്രാന്റ് മറ്റൊരു ഡോക്ടറെ കണ്ടപ്പോള്‍, തൈറോയ്ഡ് ഗ്രന്ഥിക്ക് കാരണമാകുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ഗ്രേവ്‌സ് രോഗമാണിതെന്ന് കണ്ടെത്തി. ഈ അവസഥയില്‍ താന്‍ ഗര്‍ഭിണിയായാലുണ്ടാകുന്ന ഭവിഷുത്തുകളെക്കുറിച്ച് അവള്‍ ഭയപ്പെടാന്‍ തുടങ്ങി. എന്നെ രക്ഷിക്കാനാണ് താന്‍ കുട്ടികള്‍ വേണ്ടെന്ന ആ ബോധപൂര്‍വമായ തീരുമാനമെടുത്തതെന്നും അവള്‍ പറയുന്നു.
35 വയസുള്ളപ്പോള്‍ വിവാഹിതയായ ലെവിയും അവരുടെ ദാമ്പത്യത്തിന്റെ നാലാം വര്‍ഷത്തിലാണ്. താനും ഭര്‍ത്താവും തങ്ങളുടെ നിലവിലെ ജീവിതശൈലിയാണ് ഇഷ്ടപ്പെടുന്നതെന്നും കുട്ടികള്‍ വേണ്ടെന്ന തങ്ങളുടെ തീരുമാനത്തെക്കുറിച്ചും ലെവി പറയുന്നതിങ്ങനെ: ”ആഴ്ചകളോളവും മാസങ്ങളോളവും ഞങ്ങള്‍ യാത്രകള്‍ പോകുന്നു. ഓഫീസുകളില്‍ ഓവര്‍ടൈല്‍ ജോലി ചെയ്യുന്നു. സുഹൃത്തുക്കളുമായി പാര്‍ട്ടികളില്‍ പങ്കെടുക്കാനും സമയം കണ്ടെത്തുന്നു. തങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങള്‍ക്കും പണം ചെലവഴിക്കുന്നു. ഇൗയൊരു ജീവിതത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പരാതികളൊന്നുമില്ല. എന്നാല്‍, കുട്ടികളെയോര്‍ത്ത് സമയം ്രകമീകരിക്കാനും അവരുടെ പഠനം, ഗൃഹപാഠങ്ങള്‍, ആരോഗ്യം എന്നിവയെക്കുറിച്ച് ശ്രദ്ധിക്കാനോ കഴിഞ്ഞില്ലെങ്കില്‍ മാതാപിതാക്കളെന്ന നിലയില്‍ പരാജയപ്പെടുമെന്നും ഞങ്ങള്‍ കരുതുന്നു..” കുട്ടികളില്ലാത്തതിനാല്‍ എഴുത്ത്, ഗിറ്റാര്‍ വായിക്കല്‍, യാത്രകള്‍, മൃഗങ്ങളെ വളര്‍ത്താനും കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്നിവയ്‌ക്കൊക്കെയായി ധരാളം സമയം കണ്ടെത്താനാകുന്നു. എന്നാല്‍, കുട്ടികളുണ്ടെങ്കില്‍ എനിക്ക് ഇപ്പോഴുള്ളത് പോലെ എന്റെ കരിയറില്‍ ശ്രദ്ധിക്കാനും സാധാരണ ജീവിതം നയിക്കാനും എന്റെ ഹോബികളും അഭിനിവേശങ്ങളും പിന്തുടരാനും കഴിയില്ലെന്ന് തീര്‍ച്ചയായും തോന്നുന്നു” -സാന്‍ഡേഴ്‌സ് എന്ന യുവതി പറയുന്നു.
മുന്‍കാലങ്ങളില്‍, കുട്ടികളില്ലാതെ കഴിയില്ലെന്ന രീതിയില്‍ സ്ത്രീകള്‍ എങ്ങനെയും പ്രസവിച്ചിരിക്കാം, കാരണം, സമൂഹം അവരില്‍ നിന്ന് അതാണ് പ്രതീക്ഷിച്ചത്. എന്നാല്‍, സമീപ കാലത്ത് ആ മാനദണ്ഡങ്ങളും മനോഭാവങ്ങളും മാറി. പിതൃത്വം ഒരു ഓപ്ഷനാണ്, എല്ലാവരും ചെയ്യേണ്ട ഒന്നല്ലാ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്.
സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാത്തത് എന്നത്തേക്കാളും സാമൂഹികമായി സ്വീകാര്യമായി മാറി. എന്നാല്‍പോലും, കുട്ടികളില്ലാതെ ജീവിക്കാന്‍ തീരുമാനിച്ചവര്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് നിരന്തരം വിശദീകരണം പറയേണ്ടതായി വരുന്നു. സമൂഹം അവരെ സ്വാര്‍ത്ഥരെന്ന് വിളിക്കുന്നു, കുട്ടികളെ വെറുക്കുന്നവരെന്ന് ആരോപിക്കുന്നു, പിന്നീട് ജീവിതത്തില്‍ അവര്‍ തനിച്ചാകുമ്പോള്‍ അവരുടെ തീരുമാനത്തില്‍ ഖേദിക്കുമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പല ദമ്പതികളും കുട്ടികളുണ്ടാകുന്നത് അവരുടെ ദാമ്പത്യ ജീവിതത്തിലെ അടുത്ത പുരോഗതിയായി കാണുന്നില്ല. മാതാപിതാക്കളായതിന് ശേഷം മാത്രമേ ജീവിതം പൂര്‍ണമാകൂ എന്നും അവര്‍ കരുതുന്നില്ല. തങ്ങള്‍ക്ക് കുട്ടികള്‍ വേണോ, വേണ്ടയോ എന്ന് അവര്‍ ശരിയായ രീതികളില്‍ ചിന്തിച്ചാണ് ക്രമീകരണങ്ങള്‍ നടത്തുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, കുട്ടികള്‍ വേണമെന്നുള്ള പോലെ തന്നെ കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിക്കുന്നതും ഓരോ ദമ്പതികളുടെയും അവകാശമാണ്.