തൃശൂർ: കാട്ടാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചേലക്കരയ്‌ക്കടുത്ത് മുള്ളൂർ വാഴക്കോടാണ് കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തത്. കൊന്ന് കുഴിച്ചു മൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. റോയ് എന്ന വ്യക്തിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത് വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജഡം കണ്ടത്തിയത്. തുടർന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു. 20 ദിവസത്തെ പഴക്കമാണ് ജഡത്തിനുണ്ടായിരുന്നത്.