മാനത്തു അഗ്‌നിനക്ഷത്രങ്ങളുടെ പൂക്കളങ്ങള്‍ തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. കരിമരുന്നിന്റെ ഇന്ദ്രജാലത്തില്‍ ആറാടി ജനസാഗരം. സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിക്കാതെയായിരുന്നു വെടിക്കെട്ട്. ഒരു മണിക്കൂര്‍ വൈകി എട്ടു മണിയോടെ പാറമേക്കാവ് വിഭാഗവും പിറകേ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിനു തിരികൊളുത്തി. നാളെയാണു തൃശൂര്‍ പൂരം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണു പ്രധാന വെടിക്കെട്ട്.